2009-08-17

മദ്യം... ചിയേര്‍സ്..

മദ്യത്തിന്റെ ഗുണം..

അന്നു രാത്രി അവന്‍ ഒരു കോണില്‍ ഒറ്റക്കിരുന്നു കരയുന്നതു കണ്ടാണു ഞാന്‍ മുറിയില്‍ കയറി ചെല്ലുന്നതു..

“എന്തു പറ്റി?“

“അളിയാ, അവള്‍ എന്നെ ചതിച്ചെടാ.. അവളുടെ കല്യാണം നിശ്ചയിച്ചു..“

“ഓ അത്രയെ ഉള്ളോ..“

“നിനക്കങ്ങനെ പറയാം.. എന്റെ വേദന എനിക്കല്ലേ അറിയൂ.. എനിക്കിനി ജീവിക്കണ്ട. മരിച്ചാല്‍ മതി.. “

“ഒരു പേണ്ണു പോകുമ്പോളേക്കും നീ ഇങ്ങനെ തളര്‍ന്നാല്‍ എങ്ങനാ‍. എന്നെ കണ്ടു പഠിക്ക് എനിക്കു വല്ല പ്രശ്നവുമുണ്ടോ..“

“നിനക്കിതൊരു ശീലമാ.. പറഞ്ഞിട്ടു കാര്യമില്ല.. “

“നീ വാ..“

കരഞ്ഞു കൊണ്ടിരുന്ന അവനെ പിടിച്ച് വണ്ടിയില്‍ കയറ്റി ഇരുത്തി വണ്ടി സ്റ്റാര്‍റ്റ് ചെയ്യുമ്പോള്‍ ഒരു ലക്ഷ്യം മാത്രമെ മനസ്സില്‍ ഉണ്ടായിരുന്നുള്ളൂ ബാര്‍

രണ്ട് മണിക്കൂറിനു ശേഷം. സ്ഥലത്തെ പ്രധാന ബാറിലെ ഒരു മൂലയിലെ ടേബിള്‍..

“അളിയാ, താങ്ക്സ് ടാ.. നീ ആണെടാ യഥാര്‍ത്ഥ സുഹ്രുത്ത്.. “

“നിനക്കൊരു പ്രശ്നം വന്നാല്‍ ഞാന്‍ സഹായിച്ചില്ലെങ്കില്‍ പിന്നെന്തിനാടാ..“

“സത്യം ഈ ജീവിതത്തില്‍ എന്റെ ആകെ സമ്പാദ്യം നിന്നെ പോലുള്ള സുഹ്രുത്തുക്കള്‍ മാത്രം ആണെടാ.. അവള്‍ @#$@$ മോള്‍.. പോട്ടെടാ.. അവളെക്കാള്‍ നല്ല പെണ്ണിനെ എനിക്കു കിട്ടും.“

“എങ്കില്‍ നീ സത്യം ചെയ്യ് ഇനി ഒരിക്കലും ആത്മഹത്യ എന്നൊന്നും ചിന്തിക്കില്ലെ“ന്ന്..

“ഞാന്‍ എന്തിനു ആത്മഹത്യ ചെയ്യണം അവള്‍ പോണെങ്കില്‍ പോട്ടെടെ.. എനിക്ക് നിന്നെ പോലുള്ള ഫ്രന്‍സ് മതി.. പോവാന്‍ പറ.. മോളോട്...“



മദ്യം കൊണ്ടുള്ള ദോഷം.

പിറ്റെ ദിവസത്തെ പത്രത്തില്‍ കണ്ടത്
ബാംഗ്ലൂറ്: ഇന്നലെ രാത്രി നഗരമധ്യത്തില്‍ നടന്ന അപകടത്തില്‍ രണ്ടു മലയാളി യുവാക്കള്‍ മരിച്ചു. മദ്യപിച്ചു വാഹനം ഓടിച്ചതാണു അപകടത്തിനിടയാക്കിയതെന്നു പോലീസ് അഭിപ്രായപ്പെട്ടു. യുവാക്കള്‍ ഓടിച്ചിരുന്ന ബൈക്ക് റോങ്ങ് സൈഡിലൂടെ വന്നു ബസില്‍ ഇടിച്ചാണ് അപകടം സംഭവിച്ചതെന്ന് നാട്ടുകാറ് പറഞ്ഞു.........

2009-08-13

വന്ദേ മാതരം!!!



ഭാരതം തന്റെ 62-)മത് സ്വാതന്ത്ര്യദിനാഘോഷത്തിനു തയ്യാറെടുത്തു കോണ്ടിരിക്കുകയാണു.. ഇവിടെ ചെന്നൈയിലും എല്ലാവരും അതിന്റെ ലഹരിയില്‍. എല്ലായിടത്തും ത്രിവര്‍ണ്ണപതാകയുടെ ഭംഗി മാത്രം. ഓഫീസിലും ഇതു തന്നെ അവസ്ഥ.. എല്ലാ ക്യുബിക്കിളുകളും പ്ലാസ്റ്റിക് നിര്‍മിത ത്രിവര്‍ണ പതാകകളാല്‍ അലങ്കരിച്ചിരിക്കുന്നു..
വളരെ മനോഹരം.. ഈ സ്വാതന്ത്ര്യദിനം കഴിഞ്ഞാല്‍ ഇവയൊക്കെ എങ്ങോട്ടു പോകുന്നെന്നു ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ?? എവിടെ, എന്തിനു..

എങ്ങും ത്രിവര്‍ണ്ണത്തിന്റെ മനോഹാരിത തള്ളിക്കളിക്കുന്ന ഈ രണ്ട് ദിവസം കഴിഞ്ഞാല്‍ നമ്മുടെ ചവറ്റുകുട്ടകളില്‍ എത്ര ദേശീയപതാകകള്‍ വീണു കിടക്കുന്നുണ്ടെന്നു ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ. ദേശീയപതാകയെ സ്വന്തം മാതാവിനെ പോലെ സ്നേഹിക്കുകയും പരിരക്ഷിക്കുകയും ചെയ്യേണ്ടവനാണു ഓരോ ഭാരതീയനും.

പ്ലാസ്റ്റിക്കും പേപ്പറും ഉപയോഗിച്ചുണ്ടാക്കിയ ത്രിവര്‍ണ്ണ പതാകകള്‍ അഗസ്റ്റ് 16 നു ശേഷം എവിടെ എന്നു പോലും ആരും അന്വേഷിക്കില്ല. അവ രണ്ടു നാള്‍ തറയില്‍ ആരും ശ്രദ്ധിക്കാതെ കിടക്കും, അതു കഴിഞ്ഞാല്‍ ആരെങ്കിലും അടിച്ചു വാരി കളയും. ചിലപ്പോള്‍ തീയിടും. ഭാരതമാതാവിനെ ഇതിലും മോശമായി അപമാനിക്കാന്‍ കഴിയില്ല.

കാവിയും വെള്ളയും പച്ചയും ചേര്‍ന്ന ഒരു കഷ്ണം കടലാസ് മാത്രമാണതെങ്കില്‍ അതു നമുക്കു സഹിക്കാം അതിന്റെ നടുക്ക് അശോകചക്രം വരുമ്പോള്‍ അതു ഓരൊ ഭാരതീയന്റെയും ആത്മാവിന്റെ അംശമാണിതെന്നു എല്ലാവരും മനസ്സിലാക്കണം.

സ്വന്തം രാജ്യത്തെ അപമാനിച്ചു കൊണ്ട് ഒരു ആഘോഷം നമുക്കു വേണമോ. തീരുമാനം നമ്മള്‍ ഓരോരുത്തരും എടുക്കേണ്ടതു.

എല്ലാവര്‍ക്കും എന്റെ സ്വാതന്ത്ര്യ ദിനാശംസകള്‍..
ജയ് ഹിന്ദ്