2010-11-17

സൈമണ്‍ ഡിസൂസയുടെ ഐ ഡി..

ഒരു ജോലിക്ക് കയറിയാല്‍ തന്നെ ചിലവന്മാര്‍ ആലോചിക്കുന്നത് അടുത്തത് ഇതു കമ്പനിയിലേക്ക് ചാടാം എന്നാണ്..
ഒരു കമ്പനിയിലെ സുഖവാസ സമയം ആയ ട്രെയിനിംഗ് പീരീഡ്‌ തന്നെ ഇതിനു വേണ്ടി മാറ്റി വക്കുന്നവന്മാരും ഉണ്ട്..
അങ്ങനെ ഉള്ള രണ്ടു മഹാന്മാരുടെ നടുവില്‍ ഒരു ട്രെയിനിംഗ് സമയം മുഴുവന്‍ ചിലവാക്കേണ്ടി വന്ന ഒരു പാവം ആണ് ഞാന്‍.. മുന്നില്‍ ട്രെയിനര്‍ തൊള്ള തുറന്നു വലിയ വലിയ കാര്യങ്ങള്‍ പറയുമ്പോ ഇതൊന്നും ദഹിക്കാത്ത എന്നെ ഉറങ്ങാന്‍ പോലും സമ്മതിക്കാതെ ഇരു വശത്ത് നിന്നും സിനിമാക്കാര്യങ്ങള്‍ മാത്രം സംസാരിക്കുന്ന രണ്ടു അലവലാതികള്‍..

ആ സംസാരങ്ങള്‍ ഒന്നും വെറുതെ ആയില്ല.. ആ രണ്ടു അലവലാതികള്‍ ചേര്‍ന്ന് ഒരു പടം പിടിച്ചിരിക്കുന്നു..
കണ്ടു നിങ്ങളുടെ വില പിടിച്ച  അഭിപ്രായങ്ങള്‍ ഫ്രീ ആയി രേഖപ്പെടുത്തുക...



Synopsis: Ever since Roy lost his mobile phone charger in office, he used to check the lost and found board.
After regularly checking for a few weeks, he notices an entry on the notice board that was undisturbed on it for a long time.
"ID of Simon D'souza"
Curiosity builts up in the usually lazy and boring Roy.
What happened to Simon Dsouza? Why is Simon's ID card not claimed even weeks after it was posted on the lost and found board?
These questions rattle Roy's idle mind and leads him to a search for Simon D'souza.

Language: English
Running Time: 13 mins 33 Sec
Release Date: Nov-16-2010
cast
Roy Sebastian-     Arun Dominic
Navneeth -           Navneeth
Simon D'souza-   Aravind M Dileep
lady in Cemetry- Arun Shanmugham
Office staff1-       Sanal Mohana Marar
Office staff 2-      Narendhiran Elangovan
Attendent-           Sharad

Crew
Story, ScreenPlay and Editing:  Arun dominic
Cinematography:                      Narendhiran Elangovan
Assistants-                               Dharini D, Pradeep
Music:                                     Ashwin Renju
Direction:                                Sanal Mohana Marar

2010-09-15

ഒരു യാത്രക്കിടയില്‍ കണ്ടു മുട്ടിയവര്‍

ഓരോ യാത്രയും ഓരോ പുതിയ ആളുകളെയും പരിചയപ്പെടാനുള്ള അവസരം ആണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്..
ഈ അടുത്ത കാലത്ത് ചെന്നൈ നിന്ന് ബാംഗ്ലൂര്‍ വരെ ഒരു ബസില്‍ പോയപ്പോള്‍ ഞാന്‍ കുറച്ചു പുതിയ തരം ആളുകളെ പരിചയപ്പെട്ടു..  ഇതിനു മുന്നേ ഇങ്ങനെ പലരെയും പട്ടി കേട്ടിട്ടുണ്ടെങ്കിലും ആദ്യം ആയാണ് നേരിട്ട് കാണാനും അനുഭവിക്കാനും പറ്റിയത്..  ഓരോരുത്തരെ ആയി പരിചയപ്പെടുത്തുന്നു..


  • ഒരു ട്രിപ്പ്‌ കഴിഞ്ഞു ക്ഷീണിച്ചു വന്ന ഡ്രൈവറെ വിശ്രമിക്കാന്‍ അനുവദിക്കാതെ ലാഭ കണക്കു  മാത്രം നോക്കി അടുത്ത ട്രിപ്പ്‌ നു പറഞ്ഞു വിടുന്ന ബസ്‌ മുതലാളി.
  • തന്നെ വിശ്വസിച്ചു പിന്നില്‍ ഇരിക്കുന്നവരെ ക്കുറിച്ച് ഓര്‍ക്കാതെ സ്ടിയരിങ്ങിന്റെ പിന്നില്‍ ഇരുന്നു ഉറക്കം തൂങ്ങുന്ന ഡ്രൈവര്‍.
  • എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കുന്നതിനു മുന്നേ ജീവന്‍ വെടിഞ്ഞ പാവം യാത്രക്കാരി..
  • അപകടം നടന്നെന്നറിഞ്ഞു ഓടിയെത്തി രക്ഷ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന നാട്ടുകാര്‍.
  • തന്റെ ജീവന്‍ ആണ് ഏറ്റവും വിലപ്പെട്ടതെന്ന തിരിച്ചറിവിനോടൊപ്പം, തന്റെ ബാഗിനോളം വിലപ്പെട്ടതല്ല കൂടെയുള്ളവന്റെ ജീവന്‍ എന്ന് മനസ്സിലാക്കുന്ന പ്രബുദ്ധരായ യാത്രക്കാര്‍
  • യാത്രക്കാരുടെ ബാഗില്‍ നിന്ന് കിട്ടിയതെല്ലാം ചൂണ്ടാന്‍ നടക്കുന്ന രക്ഷാപ്രവര്‍ത്തകര്‍
  • പരിക്കേറ്റ ഒരു യാത്രക്കാരനെ കൊണ്ട് പോകാന്‍ വേണ്ടി കടിപിടി കൂടുന്ന ആംബുലന്‍സ് ഡ്രൈവര്‍ മാര്‍..
  • അപകടത്തിന്റെ ഫോട്ടോ എടുക്കാന്‍ നടക്കുന്ന ആംബുലന്‍സ് ഡ്രൈവര്‍. (അദ്ദേഹം ലോക്കല്‍ പത്രത്തിന്റെ സ്വ ലെ ആണോ എന്ന് സംശയം ഉണ്ട് )
  • അപകടത്തില്‍ പെട്ടവരെ നോക്കാന്‍ സീറ്റില്‍ നിന്ന് എഴുന്നെല്‍ക്കാത്ത ഡോക്ടര്‍ മാരും നേഴ്സ് മാരും
  • പരിക്കേറ്റ യാത്രക്കാരന് ഇരിക്കാന്‍ വേണ്ടി ഒരു കസേര എടുത്തപ്പോള്‍ പാടില്ല അത് ഡോക്ടര്‍ മാര്‍ മാത്രം ഇരിക്കുന്ന കസേരകള്‍  ആണെന്ന് അവകാശപ്പെടുന്ന  നേഴ്സ് (രോഗികള്‍ വേണമെങ്കില്‍ പുറത്തുള്ള ബെഞ്ചില്‍ ഇരിക്കണം പോലും..)
  • പരിക്കേറ്റവരെ മനുഷ്യന്മാരെ പോലെ കണ്ട, അവരോടു ഇത്തിരി സ്നേഹം കാണിച്ച, ഞങ്ങള്‍ക്ക് പോകാന്‍ വാഹനം ഏര്‍പ്പാടാക്കി തന്ന.. ഒരു അറെന്ടെര്‍ (മനുഷ്യത്തം മുഴുവന്‍ ആയും മഞ്ഞു പോയിട്ടില്ലെന്ന് ഓര്‍മപ്പെടുത്തുന്ന ഒരാള്‍ )
ഇന്ന് facebook  ഇല്‍ എന്റെ ഒരു സുഹൃത്ത് ഇട്ട ഒരു സ്റ്റാറ്റസ് മെസ്സേജ് ഇലെ അവസാന വരി ഇങ്ങനെ..
Huge no. of humans but less humanity.....sad but true 
Praying for those who were injured and the lady who lost her life. 

2010-04-14

ഈ കുട്ടിക്ക് മാല എന്നും ഒരു പ്രശ്നമാണല്ലോ??

 ഈ കുട്ടിക്ക് മാല എന്നും ഒരു പ്രശ്നമാണല്ലോ??

പണ്ടു പ്രതിമ ഉണ്ടാക്കി കളിക്കല്‍ ആയിരുന്നു പണി..

പിന്നെപ്പോഴോ അതൊക്കെ നിര്‍ത്തി മല കെട്ടാന്‍ തുടങ്ങിയെന്നോ, കേട്ടുന്ന്ന മാലയില്‍ നോട്ടുകള്‍ കൂടിയെന്നോ ഒക്കെ പറഞ്ഞു ഭയങ്കര പ്രശ്നം..



ദേ ഇപ്പൊ പിന്നെ പ്രശ്നം.. ഗാന്ധി പയ്യനെ മാല ഇടാന്‍ സമ്മതിച്ചില്ലെന്നു..
അംബേദ്‌കര്‍ ജയന്തിക്ക് പ്രതിമയില്‍ മാലയിട്ടു ദളിതരെ കയിലെടുക്കാന്‍ വന്നതാണ് നമ്മുടെ രാഹുല്‍.. അപ്പൊ പറയുന്നു.. ആദ്യം മാലയിടാന്‍ ഉള്ള അവകാശം ആര്‍ക്കും വിട്ടു കൊടുക്കില്ലെന്നും.. ലവരുടെ പരിപാടി തീര്‍ന്നു പ്രതിമ വല്ലതും ബാക്കി ഉണ്ടെങ്കില്‍ മോന്‍ മാല ഇട്ടാല്‍ മതിയെന്നും.. (ലവരുടെ പരിപാടി കഴിയുമ്പോഴേക്കും അംബേദ്‌കര്‍ ജയന്തിയും കഴിഞ്ഞിട്ടുണ്ടാകും എന്നത് വേറെ കാര്യം.. )

അപ്പൊ പിന്നെ ഒരു സംശയം.. ഈ കുട്ടീടെ പേര് മായാവതി എന്നാണോ മാലാവതി എന്നാണോ ??

വാര്‍ത്ത ഇവിടെ